Wednesday, October 30, 2013

നിതാഖാത്: ജിദ്ദ തര്‍ഹീലില്‍ നവംബര്‍ മൂന്നു വരെ അവസരം

നിതാഖാത്തിന്റെ ഭാഗമായി നിയമാനുസൃത രേഖയില്ലാത്തതിനാല്‍ നാടുവിടുന്ന ഇന്ത്യക്കാരുടെ വിരലടയാളമെടുപ്പിന് ജിദ്ദ തര്‍ഹീലില്‍ അനുവദിച്ച ഊഴത്തിലെ അവസാന ദിനമായ ചൊവ്വാഴ്ച എത്തിയത് അഞ്ഞൂറോളം പേര്‍. തര്‍ഹീലില്‍ പേരു നല്‍കിയ നൂറുകണക്കിനാളുകള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. വിരലടയാളമെടുപ്പ് എല്ലാ രാജ്യക്കാര്‍ക്കും നവംബര്‍ മൂന്നു വരെ തുടരാന്‍ ജിദ്ദ തര്‍ഹീല്‍ അനുമതി നല്‍കിയതായി കോണ്‍സുലേറ്റ് അറിയിച്ചു. വ്യാഴാഴ്ച വരെ ഇ.സി അനുവദിക്കുമെന്ന് കോണ്‍സുലേറ്റ് നേരത്തേ അറിയിച്ചിരുന്നു. അതിനാല്‍, പാസ്പോര്‍ട്ടോ ഇ.സിയോ ഇഖാമ അല്ളെങ്കില്‍ അതിന്‍െറ കോപ്പി, വിസ വിശദാംശങ്ങള്‍, ബോര്‍ഡര്‍ എന്‍ട്രി നമ്പര്‍, ജവാസാത്ത് പ്രിന്‍റ് ഒൗട്ട് എന്നീ രേഖകള്‍ കൈവശമുള്ളവര്‍ അതുമായി തര്‍ഹീലിലത്തെി ഫൈനല്‍ എക്സിറ്റിനു ശ്രമിക്കണമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മൂന്നിനു മുമ്പ് വിരലടയാളമെടുത്തവര്‍ക്ക് അതിനു ശേഷവും ഇളവുകാലാനുകൂല്യത്തില്‍ നാടുവിടാനാകുമെന്നും അറിയിപ്പില്‍ പറഞ്ഞു. ജിദ്ദ തര്‍ഹീലില്‍ ഒരു മാസമായി ടോക്കണ്‍ സമ്പ്രദായം അവസാനിപ്പിച്ച് സ്ഥലത്തത്തെുന്നവര്‍ക്ക് ക്രമനമ്പര്‍ നിശ്ചയിച്ച് വിരലടയാളമെടുക്കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇങ്ങനെ കഴിഞ്ഞയാഴ്ച തര്‍ഹീലില്‍ പേരു രേഖപ്പെടുത്തിയവരില്‍ അവശേഷിച്ച 330 പേരുടെ വിരലടയാളം ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായത്തെിയ ഏതാനും പേരുടെ കൂടി വിരലടയാളവുമെടുത്തു. തര്‍ഹീല്‍ ദിനം അവസാനിക്കുന്നതിനാല്‍ ജിദ്ദയിലും സമീപപ്രദേശങ്ങളിലും നിന്നത്തെിയ നൂറുകണക്കിനാളുകളുടെ പട്ടിക തയാറാക്കുന്ന ജോലിയും ഇന്നലെ നടന്നു. ജിദ്ദ തര്‍ഹീലിനു പുറത്തെ പൊരിവെയിലത്ത് ക്യൂനിന്നാണ് നൂറുകണക്കിനാളുകള്‍ പേര് രേഖപ്പെടുത്തി മടങ്ങിയത്. കമേഴ്സ്യല്‍ കോണ്‍സല്‍ എം.കെ ഗില്‍ദിയാലിന്‍െറ നേതൃത്വത്തില്‍ ജാവേദ്, ബദ്റുദ്ദീന്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. പദവി ശരിപ്പെടുത്താന്‍ ആറുമാസത്തെ നീണ്ട കാലയളവ് അനുവദിച്ചിട്ടും ഇതുവരെ ശ്രമം നടത്താതെ അവസാനഘട്ടത്തില്‍ തര്‍ഹീലില്‍ ഓടിയത്തെിയവരായിരുന്നു ഇന്നലെ വന്നവരില്‍ പലരും. ഇതില്‍ ചിലര്‍ക്കെങ്കിലും ഇഖാമ ജിദ്ദ ജവാസാത്തിനു കീഴില്‍ അല്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. സ്പോണ്‍സര്‍മാര്‍ രേഖ ശരിപ്പെടുത്താമെന്നു വാക്കുനല്‍കി അവസാനം വരെ കാത്തുനിന്ന ശേഷം കൈവിട്ട ചില മലയാളികളും രക്ഷതേടി ഇന്നലെ കോണ്‍സുലേറ്റിനെ സമീപിച്ചു. തനാസുല്‍ മാറുകയോ പദവി ശരിപ്പെടുത്തുകയോ ചെയ്യാമെന്നു വാക്കുനല്‍കി സ്പോണ്‍സര്‍ നേരത്തേ 8000 റിയാല്‍ വാങ്ങുകയും അവസാനനിമിഷം പിന്നെയും തുക ആവശ്യപ്പെടുകയും ചെയ്തതോടെ നിരാശനായത്തെിയ കോഴിക്കോടു സ്വദേശിയും പദവി ശരിയാക്കാമെന്നു പറഞ്ഞു പിടിച്ചുവെച്ച ശേഷം സ്പോണ്‍സര്‍ ഹുറൂബിലാക്കിയ മലപ്പുറത്തുകാരനും ഇന്നലെ തര്‍ഹീലില്‍ നാട്ടിലേക്കുള്ള വഴിതേടി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിച്ചവരില്‍ പെടും. കഴിഞ്ഞ ആറുമാസത്തെ ഇളവുകാലം ഏറക്കുറെ ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തിയതായാണ് കരുതുന്നതെന്നും പുതുതായി ഇന്ന് ബുധനാഴ്ച വരെ ഇ.സി അപേക്ഷ സ്വീകരിക്കാന്‍ കോണ്‍സുലേറ്റ് സമയമനുവദിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ സമീപിച്ചിട്ടുള്ളൂ എന്നും കോണ്‍സുലേറ്റിനു വേണ്ടി തര്‍ഹീല്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കോണ്‍സല്‍ ഡോ. ഇര്‍ശാദ് അഹ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദ കോണ്‍സുലേറ്റില്‍ ആറുമാസത്തിനിടെ 26,000 പേരാണ് ഒൗട്ട്പാസിന് അപേക്ഷിച്ചത്. ഇതില്‍ 19,000 പേര്‍ ഇ.സി കൈപ്പറ്റി. ഇക്കൂട്ടത്തില്‍ ഒക്ടോബര്‍ 22 ചൊവ്വ വരെ 10044 പേര്‍ വിരലടയാളമെടുത്തതായും അതില്‍ 9,800 പേര്‍ക്ക് ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ് ചെയ്തു കിട്ടിയതായും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന 244 ആളുകളുടെ പേരില്‍ കേസുകളോ മറ്റു പരാതികളോ നിലവിലിരിക്കുന്നതുകൊണ്ട് സൗദി അധികൃതര്‍ എക്സിറ്റ് തടഞ്ഞുവെച്ചിരിക്കുകയാണ്. (Madhymam)

No comments:

Post a Comment